Quantcast

ഹസ്തദാനം ചെയ്തു, ഒരക്ഷരം മിണ്ടിയില്ല; വിവാഹ ചടങ്ങിനിടെ കണ്ടുമുട്ടി ഇ.പി. ജയരാജനും കെ. സുധാകരനും

ഇ.പി. ജയരാജന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം പോലും നഷ്ടമാകുമെന്ന വാര്‍ത്തകള്‍ക്കിടയാണ് ഇരുവരും കണ്ടുമുട്ടിയത്

MediaOne Logo

Web Desk

  • Published:

    27 April 2024 5:18 PM GMT

ep jayarajan and k sudhakaran
X

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ തളിപ്പറമ്പില്‍ വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹ ചടങ്ങിനിടെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തമ്മില്‍ കണ്ടുമുട്ടി. ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുകയും പുഞ്ചിരി കൈമാറുകയും ചെയ്‌തെങ്കിലും ഒരക്ഷരം പോലും സംസാരിച്ചില്ല.

ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ സി.പി.എം നേതാവ് ഇ.പി. ജയരാജനാണെന്ന് ആദ്യം ആരോപിച്ചത് കെ. സുധാകരന്‍ ആണ്. പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറും രംഗത്തെത്തി.

ഒടുവില്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ.പി. ജയരാജന്‍ തന്നെ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അടക്കമുള്ളവര്‍ ജയരാജനെതിരെ രംഗത്തെത്തി. സുധാകരന്റെ ആരോപണത്തിന് പിന്നാലെ ഇ.പി. ജയരാജന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം പോലും നഷ്ടമാകുമെന്ന വാര്‍ത്തകള്‍ക്കിടയാണ് ഇരുവരും തളിപ്പറമ്പില്‍ വിവാഹ ചടങ്ങിനിടെ പരസ്പരം കണ്ടുമുട്ടിയത്.

TAGS :

Next Story