Quantcast

ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച പാർട്ടി ചർച്ച ചെയ്യുമെന്ന് തോമസ് ഐസക്

മുഖ്യമന്ത്രി പറഞ്ഞതിൽ അപ്പുറം ഇപ്പോൾ ഒന്നും പറയാനില്ലെന്നും തോമസ് ഐസക്

MediaOne Logo

Web Desk

  • Updated:

    2024-04-27 07:23:04.0

Published:

27 April 2024 5:13 AM GMT

thomas issac, ep jayarajan
X

തോമസ് ഐസക്, ഇ.പി ജയരാജൻ

തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി ജയരാജന്റെ നടപടി പാർട്ടി ചർച്ച ചെയ്യുമെന്ന് പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഐസക് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും. എന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ പറയും. ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ല. ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജൻ നിഷ്കളങ്കമായി പോകരുതായിരുന്നു തോമസ് ഐസക് പറഞ്ഞു.

കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയ ഇ.പി ജയരാജന്റെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഎം നേതൃത്വം. പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇ.പി വെട്ടിൽ ആക്കി എന്നാണ് നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനു അപ്പുറം നടപടി വേണം എന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. സി.പി.എം - ബി.ജെ.പി ഒത്തു കളി ആരോപിക്കുന്ന യു.ഡി.എഫിന് കിട്ടിയ വലിയ രാഷ്ട്രീയ ആയുധമാണ് ഇ.പിയുടെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജൻ നടത്തിയ പ്രസ്താവന അനുചിതമായെന്നാണ് മുതിർന്ന എൽഡിഎഫ് നേതാക്കളുടെയും വിലയിരുത്തൽ.

TAGS :

Next Story